1. ശിക്‌ഷണം ഇഷ്‌ടപ്പെടുന്നവന്‍വിജ്‌ഞാനത്തെയാണ് സ്‌നേഹിക്കുന്നത്; ശാസനം വെറുക്കുന്നവന്‍മൂഢനത്ര.
2. ഉത്തമനായ മനുഷ്യന് കര്‍ത്താവിന്‍െറ അനുഗ്രഹം ലഭിക്കുന്നു; തിന്‍മ നിരൂപിക്കുന്നവനെ അവിടുന്ന്‌ശിക്‌ഷയ്‌ക്കു വിധിക്കുന്നു.
3. ദുഷ്‌ടതയിലൂടെ ആരും നിലനില്‍പ്‌നേടുന്നില്ല; നീതിമാന്‍മാര്‍ ഒരിക്കലും ഉന്‍മൂലനംചെയ്യപ്പെടുന്നില്ല.
4. ഉത്തമയായ ഭാര്യ ഭര്‍ത്താവിന്‍െറ കിരീടം; അപമാനം വരുത്തിവയ്‌ക്കുന്നവള്‍അവന്‍െറ അസ്‌ഥികളിലെ അര്‍ബുദവും.
5. നീതിമാന്‍മാരുടെ ആലോചനകള്‍ന്യായയുക്‌തമാണ്; ദുഷ്‌ടരുടെ ഉപദേശങ്ങള്‍ വഞ്ചനാത്‌മകവും.
6. ദുഷ്‌ടരുടെ വാക്കുകള്‍ രക്‌തത്തിനുപതിയിരിക്കുന്നു; സത്യസന്‌ധരുടെ വാക്കുകള്‍ മനുഷ്യരെമോചിപ്പിക്കുന്നു.
7. ദുഷ്‌ടര്‍ നിപതിക്കുമ്പോള്‍ നിശ്‌ശേഷം നശിക്കും; നീതിമാന്‍മാരുടെ പരമ്പര നിലനില്‍ക്കും.
8. സദ്‌ബുദ്‌ധിയുള്ളവന്‍ അതിന്‍െറ പേരില്‍ പ്രശംസിക്കപ്പെടുന്നു; വികടബുദ്‌ധി നിന്‌ദിക്കപ്പെടുന്നു.
9. ആഹാരത്തിനു വകയില്ലാതിരിക്കേവന്‍പു നടിക്കുന്നവനെക്കാള്‍ ശ്രഷ്‌ഠന്‍ അധ്വാനിച്ച് എളിയനിലയില്‍കഴിയുന്നവനാണ്.
10. നീതിമാന്‍ വളര്‍ത്തൃമൃഗങ്ങളോട് ദയകാട്ടുന്നു; ദുഷ്‌ടന്‍മാരുടെ ഹൃദയം ക്രൂരതനിറഞ്ഞതാണ്.
11. മണ്ണില്‍ അധ്വാനിക്കുന്നവനുയഥേഷ്‌ടംആഹാരം കിട്ടും; പാഴ്‌വേല ചെയ്യുന്നവന്‍ ബുദ്‌ധിശൂന്യനാണ്.
12. ദുഷ്‌ടരുടെ ബലിഷ്‌ഠമായ ഗോപുരംതകര്‍ന്നടിയുന്നു; നീതിമാന്‍മാരാകട്ടെ വേരുറച്ചുനില്‍ക്കുന്നു.
13. ദുഷ്‌ടന്‍ തന്‍െറ ദുഷിച്ചവാക്കുകളില്‍ത്തന്നെ കുടുങ്ങിപ്പോകുന്നു; നീതിമാന്‍ കുഴപ്പത്തില്‍നിന്ന് രക്‌ഷപെടുന്നു.
14. ഒരുവന് തന്‍െറ വാക്കുകള്‍ക്ക് നന്‍മപ്രതിഫലമായി ലഭിക്കുന്നു; വേറൊരുവന് തന്‍െറ കരവേലയ്‌ക്ക്‌തക്ക പ്രതിഫലം കിട്ടുന്നു.
15. ഭോഷന്‍െറ ദൃഷ്‌ടിയില്‍ തന്‍െറ പ്രവൃത്തി ഉത്തമമാണ്; വിവേകി ഉപദേശം തേടുന്നു.
16. ഭോഷന്‍ നീരസം പെട്ടെന്ന് പ്രകടിപ്പിക്കുന്നു; വിവേചനാശീലമുള്ളവന്‍ നിന്‌ദനംവകവയ്‌ക്കുന്നില്ല.
17. സത്യം പറയുന്നവന്‍ വ്യാജംകൂടാതെ തെളിവു നല്‍കുന്നു; കള്ളസ്‌സാക്‌ഷി വ്യാജം പറയുന്നു.
18. തുളച്ചുകയറുന്ന വാളുപോലെ,വീണ്ടുവിചാരമില്ലാതെ വാക്കുകള്‍പ്രയോഗിക്കുന്നവരുണ്ട്; വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.
19. സത്യസന്‌ധമായ വാക്ക് എന്നേക്കുംനിലനില്‍ക്കുന്നു; വ്യാജമായ വാക്ക് ക്‌ഷണികമാണ്.
20. തിന്‍മ നിനയ്‌ക്കുന്നവരുടെ ഹൃദയംകുടിലമാണ്; നന്‍മ നിരൂപിക്കുന്നവര്‍സന്തോഷമനുഭവിക്കുന്നു.
21. നീതിമാന്‍മാര്‍ക്ക് അനര്‍ഥം സംഭവിക്കുന്നില്ല; ദുഷ്‌ടര്‍ക്ക് ആപത്ത് ഒഴിയുകയില്ല.
22. കള്ളം പറയുന്ന അധരങ്ങള്‍കര്‍ത്താവിനു വെറുപ്പാണ്; വിശ്വസ്‌തതയോടെ പെരുമാറുന്നവര്‍അവിടുത്തെ സന്തോഷിപ്പിക്കുന്നു.
23. വിവേകി തന്‍െറ അറിവ് മറച്ചുവയ്‌ക്കുന്നു; ഭോഷന്‍ തന്‍െറ ഭോഷത്തംവിളംബരം ചെയ്യുന്നു.
24. സ്‌ഥിരോത്‌സാഹിയുടെ കരം ഭരണം നടത്തും. അലസന്‍മാര്‍ അടിമവേല ചെയ്യാന്‍നിര്‍ബന്‌ധിക്കപ്പെടും.
25. ഉത്‌കണ്‌ഠ ഒരുവന്‍െറ ഹൃദയത്തെനിരുന്‍മേഷമാക്കുന്നു; നല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു.
26. നീതിമാന്‍ തിന്‍മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്‌ടന്‍െറ പെരുമാറ്റം അവനെത്തന്നെവഴിതെറ്റിക്കുന്നു.
27. അലസന് തന്‍െറ ഇരയെ പിടികിട്ടുകയില്ല; സ്‌ഥിരോത്‌സാഹിക്ക് അമൂല്യമായസമ്പത്തു ലഭിക്കും.
28. നീതിയുടെ പാതയിലാണ് ജീവന്‍; അനീതിയുടെ മാര്‍ഗം മരണത്തിലേക്കു നയിക്കുന്നു.
1. ശിക്‌ഷണം ഇഷ്‌ടപ്പെടുന്നവന്‍വിജ്‌ഞാനത്തെയാണ് സ്‌നേഹിക്കുന്നത്; ശാസനം വെറുക്കുന്നവന്‍മൂഢനത്ര.
2. ഉത്തമനായ മനുഷ്യന് കര്‍ത്താവിന്‍െറ അനുഗ്രഹം ലഭിക്കുന്നു; തിന്‍മ നിരൂപിക്കുന്നവനെ അവിടുന്ന്‌ശിക്‌ഷയ്‌ക്കു വിധിക്കുന്നു.
3. ദുഷ്‌ടതയിലൂടെ ആരും നിലനില്‍പ്‌നേടുന്നില്ല; നീതിമാന്‍മാര്‍ ഒരിക്കലും ഉന്‍മൂലനംചെയ്യപ്പെടുന്നില്ല.
4. ഉത്തമയായ ഭാര്യ ഭര്‍ത്താവിന്‍െറ കിരീടം; അപമാനം വരുത്തിവയ്‌ക്കുന്നവള്‍അവന്‍െറ അസ്‌ഥികളിലെ അര്‍ബുദവും.
5. നീതിമാന്‍മാരുടെ ആലോചനകള്‍ന്യായയുക്‌തമാണ്; ദുഷ്‌ടരുടെ ഉപദേശങ്ങള്‍ വഞ്ചനാത്‌മകവും.
6. ദുഷ്‌ടരുടെ വാക്കുകള്‍ രക്‌തത്തിനുപതിയിരിക്കുന്നു; സത്യസന്‌ധരുടെ വാക്കുകള്‍ മനുഷ്യരെമോചിപ്പിക്കുന്നു.
7. ദുഷ്‌ടര്‍ നിപതിക്കുമ്പോള്‍ നിശ്‌ശേഷം നശിക്കും; നീതിമാന്‍മാരുടെ പരമ്പര നിലനില്‍ക്കും.
8. സദ്‌ബുദ്‌ധിയുള്ളവന്‍ അതിന്‍െറ പേരില്‍ പ്രശംസിക്കപ്പെടുന്നു; വികടബുദ്‌ധി നിന്‌ദിക്കപ്പെടുന്നു.
9. ആഹാരത്തിനു വകയില്ലാതിരിക്കേവന്‍പു നടിക്കുന്നവനെക്കാള്‍ ശ്രഷ്‌ഠന്‍ അധ്വാനിച്ച് എളിയനിലയില്‍കഴിയുന്നവനാണ്.
10. നീതിമാന്‍ വളര്‍ത്തൃമൃഗങ്ങളോട് ദയകാട്ടുന്നു; ദുഷ്‌ടന്‍മാരുടെ ഹൃദയം ക്രൂരതനിറഞ്ഞതാണ്.
11. മണ്ണില്‍ അധ്വാനിക്കുന്നവനുയഥേഷ്‌ടംആഹാരം കിട്ടും; പാഴ്‌വേല ചെയ്യുന്നവന്‍ ബുദ്‌ധിശൂന്യനാണ്.
12. ദുഷ്‌ടരുടെ ബലിഷ്‌ഠമായ ഗോപുരംതകര്‍ന്നടിയുന്നു; നീതിമാന്‍മാരാകട്ടെ വേരുറച്ചുനില്‍ക്കുന്നു.
13. ദുഷ്‌ടന്‍ തന്‍െറ ദുഷിച്ചവാക്കുകളില്‍ത്തന്നെ കുടുങ്ങിപ്പോകുന്നു; നീതിമാന്‍ കുഴപ്പത്തില്‍നിന്ന് രക്‌ഷപെടുന്നു.
14. ഒരുവന് തന്‍െറ വാക്കുകള്‍ക്ക് നന്‍മപ്രതിഫലമായി ലഭിക്കുന്നു; വേറൊരുവന് തന്‍െറ കരവേലയ്‌ക്ക്‌തക്ക പ്രതിഫലം കിട്ടുന്നു.
15. ഭോഷന്‍െറ ദൃഷ്‌ടിയില്‍ തന്‍െറ പ്രവൃത്തി ഉത്തമമാണ്; വിവേകി ഉപദേശം തേടുന്നു.
16. ഭോഷന്‍ നീരസം പെട്ടെന്ന് പ്രകടിപ്പിക്കുന്നു; വിവേചനാശീലമുള്ളവന്‍ നിന്‌ദനംവകവയ്‌ക്കുന്നില്ല.
17. സത്യം പറയുന്നവന്‍ വ്യാജംകൂടാതെ തെളിവു നല്‍കുന്നു; കള്ളസ്‌സാക്‌ഷി വ്യാജം പറയുന്നു.
18. തുളച്ചുകയറുന്ന വാളുപോലെ,വീണ്ടുവിചാരമില്ലാതെ വാക്കുകള്‍പ്രയോഗിക്കുന്നവരുണ്ട്; വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.
19. സത്യസന്‌ധമായ വാക്ക് എന്നേക്കുംനിലനില്‍ക്കുന്നു; വ്യാജമായ വാക്ക് ക്‌ഷണികമാണ്.
20. തിന്‍മ നിനയ്‌ക്കുന്നവരുടെ ഹൃദയംകുടിലമാണ്; നന്‍മ നിരൂപിക്കുന്നവര്‍സന്തോഷമനുഭവിക്കുന്നു.
21. നീതിമാന്‍മാര്‍ക്ക് അനര്‍ഥം സംഭവിക്കുന്നില്ല; ദുഷ്‌ടര്‍ക്ക് ആപത്ത് ഒഴിയുകയില്ല.
22. കള്ളം പറയുന്ന അധരങ്ങള്‍കര്‍ത്താവിനു വെറുപ്പാണ്; വിശ്വസ്‌തതയോടെ പെരുമാറുന്നവര്‍അവിടുത്തെ സന്തോഷിപ്പിക്കുന്നു.
23. വിവേകി തന്‍െറ അറിവ് മറച്ചുവയ്‌ക്കുന്നു; ഭോഷന്‍ തന്‍െറ ഭോഷത്തംവിളംബരം ചെയ്യുന്നു.
24. സ്‌ഥിരോത്‌സാഹിയുടെ കരം ഭരണം നടത്തും. അലസന്‍മാര്‍ അടിമവേല ചെയ്യാന്‍നിര്‍ബന്‌ധിക്കപ്പെടും.
25. ഉത്‌കണ്‌ഠ ഒരുവന്‍െറ ഹൃദയത്തെനിരുന്‍മേഷമാക്കുന്നു; നല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു.
26. നീതിമാന്‍ തിന്‍മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്‌ടന്‍െറ പെരുമാറ്റം അവനെത്തന്നെവഴിതെറ്റിക്കുന്നു.
27. അലസന് തന്‍െറ ഇരയെ പിടികിട്ടുകയില്ല; സ്‌ഥിരോത്‌സാഹിക്ക് അമൂല്യമായസമ്പത്തു ലഭിക്കും.
28. നീതിയുടെ പാതയിലാണ് ജീവന്‍; അനീതിയുടെ മാര്‍ഗം മരണത്തിലേക്കു നയിക്കുന്നു.